Sunday, February 8, 2015

കടല്‍ വെളിച്ചം


പെട്ടെന്നൊരു ഓര്മത്തിരയിളക്കം;
കടല്‍ത്തീരത്തു, കത്തുന്ന വെയിലില്‍,
ഇത്തിരിത്തണലില്‍ കടല്‍ നോക്കി,
നിശ്ശൂന്യമായിരിക്കുമ്പോള്‍,
അരികിലവള്മുണ്ടായിരുന്നു.
"ഞാനൊരു കപ്പലോട്ടക്കാരനായിരുന്നു".
'അകലെ നിന്നൊരു നൌക,
തീരം തേടി വരുന്നു,
മുകള്തട്ടിലാ നാവികന്‍;
തലപ്പാവ്, താടി, കണ്ണുകളില്‍ കടലിന്റെയാഴം,
കരുണ.
പെണ്ണുങ്ങള്‍ കക്ക വാരാന്‍
ഇറങ്ങി നടന്ന വഴിയിലൂടെ
ഊദിന്റെ പരിമളമായ്,
അയാള്‍ കരയിലേക്ക് നടന്നു.
മുല്ല പൂത്ത വഴികളില്‍
ഊദ് മണം അലിഞ്ഞില്ലാതായ്,
ഒരു കാറ്റിലപ്പോള്‍,
മൈലാഞ്ചിച്ചെടികള്‍ ചോത്തു തുടുത്തു.'
തീരം വിട്ടു,
തീരങ്ങളിലേക്ക് ഒരു പായക്കപ്പല്‍;
നീയെന്റെ ഇടനെഞ്ചില്‍ തൊടൂ,
ചിരപരിചിതമായൊരു പാട്ടിന്റെ താളം,
കടലലകളായ് നിനക്ക് കേള്‍ക്കാം,
സത്യം.